Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:ചോറ്റാനിക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ നാലുവയസുകാരി ലൈംഗിക
പീഡന ത്തിനിരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആലപ്പുഴ മെഡിക്കല്‍കോളേജില്‍ പൂര്‍ത്തിയായി.കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല.മൃതദേഹം പഞ്ചായത്ത് അധികൃതര്‍ ഏറ്റുവാങ്ങും.
എല്‍കെജി വിദ്യാര്‍ഥിനി അക്സയാണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് അക്സയുടെ അമ്മ റാണി, കാമുകന്‍ രജിത്, സുഹൃത്ത് ബെയ്സില്‍ എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹമോചനം നേടി വാടകയ്ക്ക് താമസിക്കുന്ന റാണി രജിത്തുമായി അടുപ്പത്തിലായിരുന്നു.ഈ ബന്ധത്തിന് തടസമാകുമെന്ന് കണ്ടതിനാലാണ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.ജെസിബി ഡ്രൈവറായ രജിത് കൊലപാതകത്തിനു ശേഷം കുട്ടിയുടെ മൃതദേഹം നിര്‍മാണ ജോലികള്‍ നടക്കുന്ന പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.റാണിയും ഇയാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.രാവിലെ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാനായി റാണി പോലീസ് സ്റേഷനില്‍ എത്തി.ഇവരുടെ വിശദീകരണത്തില്‍ സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്.തുടര്‍ന്ന് രഞ്ജിത്തിനെയും ബെയ്സിലിനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Leave a Reply