Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാസര്‍കോഡ്:സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കുമെതിരെയുള്ള പീഡന്നങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.സ്വന്തം വീടുകളിൽ പോലും പെണ്‍കുട്ടികൾ സുരക്ഷിതരല്ല എന്നതാണ് സത്യം. ഇവിടെ രണ്ടാനച്ഛൻറെ നേതൃത്വത്തില്‍ നിരന്തരമായി നടക്കുന്ന ലൈംഗികപീഡനത്തില്‍ നിന്നു മോചനംനേടാന്‍ യുവതി അഭയംതേടിയത് പോലീസിലാണ്.കോഴിക്കോട് മൂടാടി സ്വദേശിനിയായ 19കാരിയാണു കഴിഞ്ഞദിവസം രാത്രി കാസര്‍കോഡ് പോലിസ് സ്‌റ്റേഷനില്‍ അഭയംതേടിയത്. രണ്ടാനച്ഛന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആറ് കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. രണ്ടാനച്ഛന്‍ ഫസല്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
ആറുവര്‍ഷം മുമ്പാണു പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ആദ്യമായി പീഡിപ്പിച്ചത്.തുടര്‍ന്നിങ്ങോട്ട് പീഡനങ്ങളുടെ പരമ്പരയായിരുന്നു.2008ല്‍ കോഴിക്കോട് കുതിരവട്ടത്തെ ഫ്ലാറ്റില്‍ വച്ച് ഫസല്‍ റഹ്മാനും സുഹൃത്ത് നിസാം എന്നയാളും ചേര്‍ന്നു പീഡിപ്പിച്ചു. അതിനു ശേഷം 2009 മെയ് മാസം മംഗലാപുരത്തെ ഒരു ലോഡ്ജില്‍ കൊണ്ടുപോയും പീഡിപ്പിച്ചു. ഈ സംഭവത്തില്‍ ഫസല്‍ റഹ്മാന് പുറമെ ഉസ്മാന്‍, ജമീല, നിസാം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.
പെണ്‍കുട്ടിയെ കോടതി നിര്‍ദേശപ്രകാരം ഇപ്പോള്‍ പരവനടുക്കത്തെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനു കാസര്‍ഗോഡ് ടൗണ്‍ പോലീസ് കോഴിക്കോട് പോലീസുമായി ബന്ധപ്പെടും.പെണ്‍കുട്ടിയെ കോഴിക്കോട്ടെത്തിച്ചും അന്വേഷണം നടത്തും. നേരത്തെ പീഡനത്തില്‍നിന്നു രക്ഷ തേടി പെണ്‍കുട്ടി കാസര്‍ഗോട്ടെത്തുകയും മഹിളാമന്ദിരത്തില്‍ താമസിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് അവിടെനിന്ന് ഒളിച്ചോടുകയായിരുന്നു.
Leave a Reply