Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:09 am

Menu

Published on October 3, 2013 at 12:20 pm

ഇതു ഒരു എഴാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദാരുണമായ പീഡന കഥ…

a-seventh-standard-girl-raped

പുനെ : പുനെയില്‍ 12 പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ആള്‍ക്ക് അമ്മ മകളെ ഒരു ലക്ഷം രൂപയ്ക്കു വിറ്റു. പെണ്‍കുട്ടിയ വാങ്ങിയ ആ പാപിയാകട്ടെ അവളെ വീണ്ടും പീഡിപ്പിച്ച ശേഷം വേശ്യാലയത്തിനു വിറ്റു. വേശ്യാലയത്തില്‍ നിന്നു രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി തന്നെയാണ് ഈ നടുക്കുന്ന കഥ പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ മേയ് 27 നു തുടങ്ങിയ ദുരിത കഥയിൽ നിന്നു പെണ്‍കുട്ടി രക്ഷപ്പെട്ടത് സെപ്തംബര്‍ 29നാണ്. സോലാപുരിലെ ഒരു റസിഡന്‍ഷ്യല്‍ സ്‌കുളിലെ ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി അവധിക്കു പാര്‍ലിയിലെ വീട്ടിലെത്തിയ വേളയിലാണ് മാനഭംഗത്തിനിരയായത്. പീഡിപ്പിച്ചയാള്‍ക്കു തന്നെ കുട്ടിയെ അമ്മ ഒരു ലക്ഷം രൂപയ്ക്കു വില്‍ക്കുകയായിരുന്നു. കുട്ടിയെ വീണ്ടും മാനഭംഗപ്പെടുത്തിയ അയാള്‍ അവളെ ഖേദ് ജില്ലയിലെ ഒരു വേശ്യാലയത്തിനു വിറ്റു. അവിടെ വീണ്ടും സന്ദര്‍ശിക്കാന്‍ എത്തിയ അയാള്‍ പിന്നെയും കുട്ടിയെ പിച്ചിച്ചീന്തി. വേശ്യാലയത്തില്‍ അതിഥികള്‍ക്കു മുന്നില്‍ ആടാനും പാടാനും കിടക്കവിരിക്കാനും വിസമ്മതിച്ച അവളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒടുവില്‍ ഒരു ഫോണ്‍ സംഘടിപ്പിച്ചു തൻറെ അദ്ധ്യാപികയെ വിളിച്ചു തൻറെ ദുരനുഭവം വിവരിച്ചു. അവിടെനിന്നു രക്ഷപ്പെടാന്‍ പറഞ്ഞ അദ്ധ്യാപിക അസ്തിത്വ മഹിളാ പ്രതിഷ്ഠാന്‍ എന്ന സന്നദ്ധ സംഘടനയെ വിവരം അറിയിച്ചു. സംഘടനയുടെ സാരഥി അപര്‍ണ ദുബെ രക്ഷപ്പെട്ടെത്തിയ കുട്ടിയെ വഴിയില്‍ നിന്നു കൂട്ടി പൊലീസില്‍ എത്തിച്ചു. പൊലീസ് കുട്ടിയുടെ അമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തു. ദുരിത ജീവിത പാതയിലുടെ നടന്ന ഈ കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്നു അപര്‍ണ ദുബെ പറഞ്ഞു..

Loading...

Leave a Reply

Your email address will not be published.

More News