Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആളുകളെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോട്ടല്‍മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിന്റെ കെണിയിൽപ്പെട്ട ആദ്യമായി പരാതിക്കാരൻ ആത്മഹത്യ ചെയ്തു. തട്ടിപ്പുസംഘത്തിന്റെ ഭീഷണിക്കു വിധേയനായ ഇയാള്‍ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്‌തതായാണ് അറിയാൻ കഴിയുന്നത്.കൂടാതെ സംഘത്തിനെ കൈയില്‍ നിന്നും ലഭിച്ച സി ഡികളില്‍ പല പ്രമുഖരുടെയും ദൃശ്യങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. ഒരു കോണ്‍ഗ്രസ് യുവ നേതാവും അനാശാസ്യസംഘത്തിന്റെ ഒളികാമറയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ ഇനി പിടിയിലാകാനുള്ള, ബംഗളുരു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഒരു ഇടനിലക്കാരന്‍ വഴിയാണ് ഈ കോണ്‍ഗ്രസ് നേതാവ് അനാശാസ്യതട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ടതെന്നു പറയപ്പെടുന്നു. കൂടാതെ ഒരു പ്രമുഖ ബില്‍ഡര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഈ അനാശാസ്യ തട്ടിപ്പു സംഘത്തിന്റെ കെണിയില്‍ കുടുങ്ങിയതായാണു വിവരം. അതേസമയം ,അറസ്‌റ്റിലായ ഹൈക്കോടതി അഭിഭാഷകനും രണ്ട് യുവതികളും ഒരു ഇടനിലക്കാരനും ഉള്‍പ്പെട്ട നാലംഗസംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പോലീസ് കസ്‌റ്റഡിയില്‍വിട്ടു.അടുത്ത ദിവസം ഇവരുടെ താവളങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ ഒളി കാമറകളും സിഡികളും കണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാമറകള്‍ നശിപ്പിക്കുകയും സിഡികള്‍ ഇരകള്‍ക്ക് തിരികെ നല്‍കുകയും ചെയ്‌തെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല.എറണാകുളം വെണ്ണല ഡിഡി ഗോള്‍ഡന്‍ ഗെയ്റ്റില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശിനി സൂര്യ (ബിന്ധ്യാ തോമസ്-32), ചിലവന്നൂര്‍ ഗാലക്‌സി വിന്‍സ്റ്റന്‍ ഫഌറ്റില്‍ താമസിക്കുന്ന ആലപ്പുഴക്കാരി റുക്‌സാന ബി. ദാസ് (29), വടുതല കുറ്റാട്ടുശേരിയില്‍ അഡ്വ. സനിലന്‍ (43), തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ്-35) എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി (സാമ്പത്തിക കുറ്റവിചാരണ)നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.രണ്ടു പ്രവാസി മലയാളികളെ കൊച്ചി വൈറ്റിലയിലെ ആഡംബര ഹോട്ടലില്‍ കൊണ്ടുപോയി കിടപ്പറ രംഗങ്ങള്‍ സണ്‍ഗ്ലാസില്‍ ഒളിപ്പിച്ചിരുന്ന കാമറയില്‍ പകര്‍ത്തി അതിന്റെ മാസ്റ്റര്‍ സിഡി കാട്ടി ഭീഷണിപ്പെടുത്തി മൂന്നു കോടി രൂപയ്ക്കായി വിലപേശി എന്ന കേസിലാണ് പ്രതികള്‍ കുടുങ്ങിയത്. ആവശ്യപ്പെട്ട പണം കൊടുത്തില്ലെങ്കില്‍ ലൈംഗിക പീഡനത്തിനു കേസെടുപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
Leave a Reply