Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എടക്കാട് (കണ്ണൂര്‍): വിവാഹത്തിനായി പള്ളിയിലേക്ക് പോകാനിറങ്ങിയ വരന് വധുവിന്റെ ഞെട്ടിക്കുന്ന എസ്എംഎസ്. വിവാഹദിവസം വരനെ താല്‍പര്യമില്ലെന്ന് പറഞ്ഞ് മെസേജ് അയച്ച് വധുവും കുടുംബവും കുടുങ്ങി. വിവാഹത്തിനൊരുക്കിയ ഭക്ഷണത്തിന്റെയടക്കം നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് വരന്റെ കൂട്ടർ പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ഒന്നാം പ്രതിയാക്കിയും വീട്ടുകാരെ മറ്റു പ്രതികളാക്കിയും എടക്കാട് പോലീസ് കേസെടുത്തു. കണ്ണൂർ ജില്ലയിലെ എടക്കാട് ആണ് സംഭവം നടന്നത്. ബാംഗ്ലൂരില്‍ അക്കൗണ്ടന്റായ ചാല തന്നട സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത് ആഗസ്‌റ്റ് 21 ന്. എന്നാല്‍ ചടങ്ങിനായി പള്ളിയിലേക്ക് പോകാന്‍ ചെറുക്കനും കുടുംബവും വാഹനത്തില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് വരന്റെ മൊബൈലില്‍ വധുവിന്റെ എസ്‌എംഎസ് വന്നത്. എടക്കാട് മണപ്പുറം പള്ളിയില്‍ വിവാഹചടങ്ങുകളും 1500 പേര്‍ക്ക് സല്‍ക്കാരവും ഒരുക്കി വിവാഹത്തിനായി വലിയ ഒരുക്കങ്ങള്‍ നടത്തിയ വരന്‍ ഇത് കണ്ട് ഞെട്ടി. തുടര്‍ന്ന് വരനും വീട്ടുകാരും മുഴപ്പിലങ്ങാട്ടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ വധുവിന്റെ വീട്ടില്‍ വിവാഹത്തിന്റെ ഒരു ഒരുക്കങ്ങളും കണ്ടില്ല.തലേദിവസത്തെ ആയിരം പേര്‍ക്ക് ഭക്ഷണം നല്‌കിയതും പിറ്റേദിവസത്തെ കൂറ്റന്‍ വിരുന്നിനായി പണമൊഴുക്കുകയും ചെയ്‌തതിലൂടെ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായതെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞു. ഇതിന് പുറമേ കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ പെണ്‍കുട്ടിക്ക് വരന്‍ വിലകൂടിയ ഒരു വളയും വാങ്ങി നല്‍കിയിരുന്നു. ആകെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞപ്പോള്‍ ചില നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ മധ്യസ്‌ഥശ്രമങ്ങളും ഉണ്ടായെങ്കിലൂം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Leave a Reply