Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെരുമ്പാവൂർ: മരിച്ചെന്ന് കരുതി ശവസംസ്‌കാരവും മരണാനന്തര ചടങ്ങുകളും നടത്തിയയാൾ രണ്ട് മാസം കഴിഞ്ഞപ്പോൾ നാട്ടിൽ തിരിച്ചെത്തി. പെരുമ്പാവൂരിലാണ് കണ്ണന്‍ എന്ന 57 വയസ്സുകാരന്‍ തിരിച്ചെത്തിയത്. തീര്‍ത്ഥാടനത്തിലായിരുന്നു താനെന്നാണ് കണ്ണൻ പറഞ്ഞത്.സംഭവമെന്തായാലും മരിച്ച കണ്ണന്‍ തിരിച്ചെത്തിയതിലുള്ള സന്തോഷത്തിലാണ് നാട്ടുകാരും ബന്ധുക്കളും .തമിഴ് ബ്രാഹ്മണ പുരോഹിതനായ കണ്ണന് ഇടയ്ക്കിടെ ഊരുചുറ്റുന്ന ശീലമുണ്ട്. ഒരു കൊല്ലം മുമ്പ് നെയ്യാറ്റിന്‍കരയിലെ ഭാര്യാഗൃഹത്തില്‍ നിന്ന് സഞ്ചാരത്തിന് പുറപ്പെട്ട കണ്ണന്‍ പതിവ് കാലഘട്ടം കഴിഞ്ഞിട്ടും തിരിച്ചുവന്നില്ലതുടർന്ന് ബന്ധുക്കളും നാട്ടുകാരും കണ്ണനെ തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അജ്ഞാതൻ തീവണ്ടി തട്ടി മരിച്ച നിലയില്‍ എന്ന പത്രവാര്‍ത്ത ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു.തൃശ്ശൂരില്‍ താമസിക്കുന്ന ജ്യേഷ്ഠന്‍ ശ്രീനിവാസനും ബന്ധുക്കളും മെഡിക്കല്‍ കോളേജിലെത്തി ജഡം കണ്ടപ്പോള്‍, കണ്ണന്‍േറതു തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു .പെരുമ്പാവൂരില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും ജഡം കണ്ടപ്പോഴും സംശയമൊന്നും തോന്നിയില്ല. ഒടുവില്‍ ജഡം ഏറ്റെടുത്ത് ആചാരപ്രകാരം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു. രാമേശ്വരത്ത് ബന്ധുക്കള്‍ പോയി 3 ദിവസത്തെ ബലിയും മറ്റു ചടങ്ങുകളും നടത്തി.ഒടുവിൽ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ചയാൾ കണ്ണനല്ലെന്ന് അറിയുന്നത്. വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. ആളുമാറി സംസ്‌കരിച്ചത് ആരെയെന്ന അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്.
Leave a Reply